കേരളം

കനത്ത മഴ; തിരുവനന്തപുരത്ത് പാലത്തിന്റെ മുകള്‍ഭാഗം ഒലിച്ചുപോയി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം വിതുരയില്‍ നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ മുകള്‍ഭാഗം ഒലിച്ചുപോയി. വാമനപുരം നദിക്ക് കുറുകെ നിര്‍മ്മിച്ചുകൊണ്ടിരുന്ന പാലമാണ് തകര്‍ന്നത്. 

തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച മഴ ഇന്നും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു. തീരത്ത് കടലാക്രമണവും കടല്‍കയറ്റവും രൂക്ഷമാണ്.

കനത്തമഴയെത്തുടര്‍ന്ന് ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍  തുറന്നു. മുതിരപ്പുഴയറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ജാഗ്രതപാലിക്കണം. നെടുങ്കണ്ടാം രാജാക്കാട് റോഡില്‍മരം വീണ് ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ടയില്‍  കനത്തമഴയെ തുടര്‍ന്ന് പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കുറുമ്പന്‍മൂഴി, അരയാഞ്ഞിലിമണ്‍ കോസ്‌വേകളിലും പമ്പയിലും ജലനിരപ്പ് ഉയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍