കേരളം

വൈറ്റില റോഡ്  ഉപരോധം; 15 നേതാക്കള്‍ക്കെതിരെ കേസ്;  മുഹമ്മദ് ഷിയാസ് ഒന്നാം പ്രതി; വിജെ പൗലോസും കൊടിക്കുന്നിലും പ്രതിപ്പട്ടികയില്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് വൈറ്റിലയിലെ റോഡ് ഉപരോധത്തില്‍ പങ്കെടുത്ത കൊടിക്കുന്നില്‍ സുരേഷ്, ടോണി ചമ്മിണി എന്നിവരടക്കം 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.  ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി.  വിജെ പൗലോസിനെ രണ്ടാം പ്രതിയും കൊടിക്കുന്നില്‍ സുരേഷിനെ മൂന്നാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

അന്യായമായി സംഘം ചേരല്‍, മാര്‍ഗതടസം സൃഷ്ടിക്കല്‍, അനുമതിയില്ലാതെ റോഡ് ഉപരോധിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. അതേസമയം നടന്‍ ജോജു അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോണ്‍ഗ്രസ് പരാതിയില്‍ ജോജുവിനെതിരെ പൊലീസ് കേസ് എടുത്തിട്ടില്ല.  

വിപി സജീന്ദ്രന്‍, ദീപ്തി മേരി വര്‍ഗീസ്, ജോഷി പള്ളം, എന്‍ വേണുഗോപാല്‍ തുടങ്ങിയ 15 നേതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ആക്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ ഇന്നലെ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു