കേരളം

ആനയെ കെട്ടുന്നത് സംബന്ധിച്ച് തര്‍ക്കം, അയല്‍വാസിയുടെ ഇരുകാലുകളുടെയും കുഴിഞരമ്പ് വെട്ടിമുറിച്ചു; ഒരു വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രതി പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ആനയെ കെട്ടുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിയ ശേഷം ഒരു വര്‍ഷത്തോളം ഒളിവിലായിരുന്ന പ്രതി പിടിയില്‍. കൊട്ടിയം കൊട്ടുമ്പുറം പള്ളിക്കുസമീപം ചിറക്കര പുത്തന്‍വീട്ടില്‍ കുട്ടാപ്പി എന്ന അഭിലാഷി (40)നെയാണ് അറസ്റ്റ് ചെയ്തത്. വെണ്‍മണിച്ചിറ ജയചന്ദ്രവിലാസത്തില്‍ ജയചന്ദ്രനെയാണ് വീട്ടില്‍നിന്നു വിളിച്ചിറക്കി ഇരുകാലുകളുടെയും കുഴിഞരമ്പ് നോക്കി വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

2020 ഡിസംബര്‍ 24-നായിരുന്നു കേസിനാസ്പദമായ സംഭവം. ആനയെ കെട്ടുന്നതുസംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതി കൊട്ടിയത്ത് മടങ്ങിയെത്തിയതായി സിറ്റി പോലീസ് കമ്മിഷണര്‍ ടി.നാരായണന് ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് അറസ്റ്റ്. ഇയാളെ റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍