കേരളം

പെട്രോള്‍ പമ്പിലെ ജീവനക്കാരായി ഭാര്യയും ഭര്‍ത്താവും, തട്ടിയെടുത്തത് 18 ലക്ഷം രൂപ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പെട്രോൾ പമ്പിൽ നിന്ന് ദമ്പതിമാർ ലക്ഷങ്ങൾ തട്ടിയതായി പരാതി. നെടുമങ്ങാട്-പൊന്മുടി റോഡിൽ ചേന്നൻപാറയിലുള്ള പെട്രോൾ പമ്പിൽ നിന്ന് ഭാര്യയും ഭർത്താവും ചേർന്ന് തട്ടിയത് 18 ലക്ഷം രൂപയോളം. കേസിലെ പ്രതികളായ ദമ്പതിമാരിൽ ഭർത്താവിനെ റിമാൻഡ് ചെയ്തു. ഭാര്യക്ക് ജാമ്യം ലഭിച്ചു. 

പമ്പിലെ ജീവനക്കാരായിരുന്ന ദമ്പതിമാർ പല ഘട്ടങ്ങളായി 18 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് കേസ്. മേമല രാജിഭവനിൽ രാഹുലി(31) ആണ് റിമാൻഡിലായത്. പമ്പിലെ താത്കാലിക ജീവനക്കാരനായിരുന്നു രാഹുൽ. ഭാര്യ നീനുരാജ് ഇതേ പെട്രോൾ പമ്പിൽ അക്കൗണ്ടൻറും. 2020 മാർച്ച് മുതൽ 2021 ജൂലായ്‌ വരെയുള്ള കാലയളവിൽ പണം അപഹരിച്ചെന്നാണ് കേസ്. 

അക്കൗണ്ടിലും രജിസ്റ്ററിലും സോഫ്റ്റ്‌വേറിലും ‌തിരിമറി നടത്തി. വ്യാജരേഖകളും സൃഷ്ടിച്ചു. എന്നാൽ അക്കൗണ്ട് ഓഡിറ്റ് നടത്തുന്നതിനിടെ പമ്പുടമ തട്ടിപ്പ് തിരിച്ചറിഞ്ഞു. പിന്നീട് പണം തിരികെ നൽകാമെന്ന് സമ്മതിച്ചെങ്കിലും പ്രതികൾ ഒളിവിൽപ്പോയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'