കേരളം

ഓട്ടോറിക്ഷയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ഡ്രൈവര്‍ക്ക് കഠിന തടവും പിഴയും

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: സ്‌കൂള്‍ ട്രിപ്പില്‍ ഓട്ടോറിക്ഷയില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി  വിത്സന് 6 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച്  തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി. 2015ലാണ് കേസിനാസ്പദമായ സംഭവം.

ഐപിസി 506, പോക്‌സോ നിയമം 7, 8 വകുപ്പുകള്‍ പ്രകാരമാണ് പുത്തൂര്‍ സ്വദേശിയായ വിത്സന് കോടതി ശിക്ഷ വിധിച്ചത്. യാത്രാമധ്യേ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം 5 വര്‍ഷം കഠിന തടവും 50000 രൂപ പിഴയടക്കുന്നതിനും പുറമെ ഐപിസി 506 പ്രകാരം ഒരു വര്‍ഷത്തെ കഠിന തടവും പതിനായിരം രൂപ പിഴയടക്കുന്നതിന്നും ആണ് ശിക്ഷിച്ചത്.  പിഴയടക്കാത്ത പക്ഷം 6 മാസം കൂടി  തടവു ശിക്ഷ നീളും.ശിക്ഷാ കാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതിയാകും.

പിഴ അടക്കുന്ന പക്ഷം പിഴ തുക പെണ്‍കുട്ടിക്ക് നല്‍കും. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട  ഓട്ടോറിക്ഷ െ്രെഡവര്‍ മാതൃകയാകണമെന്ന വാദം അംഗീകരിച്ചു കൊണ്ടാണ് വിധി പ്രഖ്യാപനം. പ്രോസിക്യൂഷന്‍ തെളിവിലേക്ക് 6 സാക്ഷികളെ വിസ്തരിക്കുകയും 9 രേഖകള്‍ ബോധിപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി തൃശ്ശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: കെ.പി. അജയ് കുമാറാണ് ഹാജരായത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ