കേരളം

വളര്‍ത്തുനായയില്‍ നിന്ന് പേവിഷബാധ; പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

സമകാലിക മലയാളം ഡെസ്ക്


കാസർകോട്: റാബിസ് വൈറസ് ബാധയെ തുടർന്ന് പ്ലസ് ടു വിദ്യാർഥിനി മരിച്ചു. വളർത്തു നായയിൽ നിന്ന് പേവിഷബാധയേറ്റതാണെന്നാണ് സൂചന. ആലംകാർ സ്വദേശി വിൻസി (17) ആണ് മരിച്ചത്. 

കടബ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. വ്യാഴാഴ്ച രാവിലെയോടെ കുട്ടിക്ക് തലവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ ചികിത്സ തേടി‌യെങ്കിലും വൈകുന്നേരമായിട്ടും തലവേദന മാറിയില്ല. ഇതോടെ പുത്തുർ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

പുത്തുർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരാണ് കുട്ടിക്ക് പേവിഷബാധയേറ്റതാണെന്ന സംശയം പ്രകടിപ്പിച്ചത്. ഇതേ തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി മംഗളൂരുവിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആരോഗ്യനില വളരെ വേ​ഗം വഷളായി കുട്ടി മരണത്തിന് കീഴടങ്ങി.

ഇവരുടെ വളർത്തു നായയിൽ നിന്നാകാം കുട്ടിക്ക് പേവിഷബാധയേറ്റതെന്ന് ബന്ധുക്കൾ പറയുന്നു. നാല് മാസം മുൻപ് വിൻസിയുടെ വീട്ടിലെ നായ പേപ്പട്ടിയുടെ കടിയേറ്റ് ചത്തിരുന്നു. ഇതിൽ നിന്നാകാം പെൺകുട്ടിക്കും റാബിസ് ബാധിച്ചതെന്നാണ് കരുതുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍

ഹക്കുന മറ്റാറ്റ