കേരളം

വിസ്മയയുടെ മരണം; കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ബിഎഎംഎസ് വിദ്യാർഥിനി ചടയമംഗലം നിലമേൽ കൈതോട് സ്വദേശി വിസ്മയ വി നായരെ (24) ഭർത്താവിന്റെ വീട്ടിൽ ദു​രൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണ സംഘം 10നു കുറ്റപത്രം സമർപ്പിക്കും. കേസിലെ പ്രതിയും ഭാർത്താവുമായ എസ് കിരൺ കുമാറിന്റെ പോരുവഴി ശാസ്താംനടയിലെ വീട്ടിൽ കഴിഞ്ഞ ജൂൺ 21നു പുലർച്ചെയാണു വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കിരൺ കുമാറിന്റെ ജുഡീഷ്യൽ കസ്റ്റഡി 20ന്  90 ദിവസം പൂർത്തിയാകും. ഇതിനു മുന്നോടിയായി ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനാണു പൊലീസ് നീക്കം.

സ്ത്രീധന പീഡന മരണം, ഗാർഹിക പീഡനം എന്നീ വകുപ്പുകളാണു മുൻ അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺ കുമാറിനെതിരെ ചുമത്തിയത്. കുറ്റപത്രം അന്തിമ വിശകലനത്തിനായി സ്പെഷൽ പ്രോസിക്യൂട്ടർ ജി മോഹൻരാജിനു കൈമാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു