കേരളം

ആശാവര്‍ക്കറുടെ പരാതിയില്‍ പൊലീസ് താക്കീത് ചെയ്ത് വിട്ടയാള്‍ മരിച്ച നിലയില്‍ 

സമകാലിക മലയാളം ഡെസ്ക്


പെരുമ്പാവൂർ: പൊലീസ് താക്കീത് ചെയ്ത് വിട്ടയച്ച യുവാവ് തൂങ്ങി മരിച്ച നിലയിൽ. വെങ്ങോല പഞ്ചായത്തിലെ ടാങ്ക് സിറ്റി മണപ്പറമ്പ് മാലിലെ എഎം രമേശ്(40)നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 

വെങ്ങോല തേക്കേമലയിൽ പറമടയ്ക്ക് സമീപത്താണ് രമേശിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആശാവർക്കറോട് മോശമായി സംസാരിച്ചുവെന്ന പരാതിയിലാണ് രമേശിനെ പൊലീസ് താക്കീത് ചെയ്തത്.  

രമേശിൻറെ കുടുംബാഗങ്ങൾക്ക് അടുത്തിടെ കോവിഡ് ബാധിച്ചിരുന്നു. അതിനെ തുടർന്ന് രമേശ് ക്വാറൻറീനിലായിരുന്നു. അതിനിടയിൽ വാക്സിനേഷൻ സംബന്ധിച്ച് സ്ഥലത്തെ ആശാവർക്കറുമായി തർക്കം ഉണ്ടായി. 

ഇതേ തുടർന്ന് ആശാവർക്കർ നൽകിയ പരാതിയിൽ ഇയാളെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു. ഓട്ടോ ഡ്രൈവറായും തെങ്ങുകയറ്റ തൊഴിലാളിയായുമാണ് ഇയാൾ ഉപജീവനം നടത്തിയിരുന്നത്. ഭാര്യയും രണ്ട് മക്കളും ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി