കേരളം

പന്ത്രണ്ടു കോടിയുടെ ഭാഗ്യശാലി ദുബൈയില്‍? ; ഓണം ബംപര്‍ ഹോട്ടല്‍ ജീവനക്കാരനെന്ന് റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള ലോട്ടറിയുടെ ഓണം ബംപര്‍ പന്ത്രണ്ടു കോടി അടിച്ചത് ദുബൈയിലുള്ള ആള്‍ക്കെന്ന് അവകാശവാദം. ദുബൈയില്‍ ഹോട്ടല്‍ ജീവനക്കാരനായ സെയ്തലവിക്കാണ് ബംപര്‍ ഭാഗ്യം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുഹൃത്തു വഴി കോഴിക്കോട്ടു നിന്നാണ് ടിക്കറ്റ് എടുത്തത് എന്നാണ് സെയ്തലി പറയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. തൃപ്പൂണിത്തറയിലെ മീനാക്ഷി ലോട്ടറി ഏജന്‍സീസ് വഴി വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്ന് ഇന്നലെ തന്നെ വ്യക്തമായിരുന്നു. 

തൃപ്പൂണിത്തുറ സ്റ്റാച്യു കവലയിലാണ് മീനാക്ഷി ലോട്ടറീസ് ഏജന്‍സീസ്.അഞ്ചു വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്ന ഇവരെ ആദ്യമായാണ് ഇത്ര വലിയ സമ്മാനം തേടിയെത്തുന്നത്. അതിന്റെ സന്തോഷത്തില്‍ വന്നവര്‍ക്കെല്ലാം ലഡു കൊടുക്കാനും ലോട്ടറി ജീവനക്കാര്‍ മറന്നില്ല.

കോട്ടയത്താണ് മീനാക്ഷി ലോട്ടറിയുടെ ആസ്ഥാനം. സംസ്ഥാനത്താകെ 40 ലോട്ടറിക്കടകള്‍ ഇവര്‍ക്കുണ്ട്. ഇക്കഴിഞ്ഞ എട്ടിനാണ് തൃപ്പൂണിത്തുറയിലെ കടയില്‍ ഓണം ബമ്പറിന്റെ 660 ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക് എത്തിച്ചത്.ഭാഗ്യം തേടിയെത്തിയ ടി.ഇ. 645465 നമ്പര്‍ ലോട്ടറിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു