കേരളം

കൂട്ടുകാരൻ കരൾ പകുത്തു നൽകിയിട്ടും രക്ഷിക്കാനായില്ല, സഹോദരനു പിന്നാലെ കൃഷ്ണദാസും യാത്രയായി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; സുഹൃത്ത് പകുത്തു നൽകിയ കരളിനൊ‌പ്പം ജീവിതത്തിലേക്ക് മടങ്ങിവരാമെന്ന പ്രതീക്ഷയിലായിരുന്നു കൃഷ്ണദാസ്. പക്ഷേ കൂട്ടുകാരന്റെ കരളിനും ഈ 31 കാരനെ രക്ഷിക്കാനായില്ല. കുമരനെല്ലൂർ കൊടയ്ക്കാടത്ത് പുത്തൻവീട്ടിൽ കൃഷ്ണദാസ്(31) ആണ് കരൾ രോ​ഗത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. 

ഗൾഫിലെ ജോലിക്കിടയിൽ കഴിഞ്ഞവർഷം അവധിക്കു നാട്ടിൽ വന്നപ്പോഴാണ് കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ തുടങ്ങുന്നത്. രോഗം മൂർഛിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലെ വെന്റിലേറ്റർ ഐസിയുവിൽ കഴിയവെ 5 മാസം മുമ്പാണു കൃഷ്ണദാസിന് സഹപാഠി കുമ്പളങ്ങാട് കരിമ്പനവളപ്പിൽ സനൂപ് കരളിന്റെ ഒരുഭാഗം നൽകിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നു.

അതിനു ശേഷം മാതാപിതാക്കൾക്കൊപ്പം വീട്ടിൽ കഴിയവെ കോവിഡ് ബാധിച്ചു. ആ പ്രതിസന്ധിയും മറികടക്കാനായെങ്കിലും ശാരീരികാസ്വസ്ഥതകൾ കാരണം കൃഷ്ണദാസിനെ കഴിഞ്ഞായാഴ്ച വീണ്ടും അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൃഷ്ണദാസിന്റെ സഹോദരൻ കൃഷ്ണനുണ്ണിയും ജനുവരിയിൽ മരിച്ചിരുന്നു. പാൻക്രിയാസിലുണ്ടായ അണുബാധയെ തുടർന്നായിരുന്നു മരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി