കേരളം

കയറു പൊട്ടിച്ച് ഓടി പോത്തിന്റെ പരാക്രമം; കടയിലേക്ക് ഓടിക്കയറി യുവതിയെ തള്ളിയിട്ടു; നഗരത്തെ ഭീതിയിലാക്കിയത് മണിക്കൂറുകൾ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കയറു പൊട്ടിച്ച് ഓടിയ പോത്ത് പറവൂർ നഗരത്തിൽ ഭീതി വിതച്ചത് മണിക്കൂറുകളോളം. ഞായറാഴ്ച ഉച്ചയ്ക്കു രണ്ട് മണിയോടെ മുനിസിപ്പൽ കവലയിൽ ആദം പ്ലാസ ഷോപ്പിങ് കോംപ്ലക്സിനു സമീപമാണ് പോത്തിന്റെ പരാക്രമം. 

യാത്രക്കാരെ പേടിപ്പിച്ചു വഴിയിലൂടെ ഓടി നടന്നാണ് പോത്ത് ഭീതി പരത്തിയത്. എസ്കെ ഹാർഡ്‌വെയേഴ്സ് എന്ന കടയിലേക്ക് ഓടിക്കയറി കടയുടമ കൃഷ്ണ റോജലിന്റെ ഭാര്യ രേഷ്മയെ തള്ളിയിട്ടു. രേഷ്മയുടെ കാൽമുട്ടിനു പരിക്കേറ്റു. 

വീണ്ടും റോഡിലേക്ക് ഇറങ്ങിയ പോത്ത് വഴിയിലൂടെ വരികയായിരുന്ന ഇരുചക്ര വാഹനം മറിച്ചിട്ടു. യാത്രക്കാരൻ ഓടി രക്ഷപ്പെട്ടു. തുടർന്നു ചന്തയുടെ ഭാഗത്തേക്ക് ഓടിപ്പോയി. 

മാഞ്ഞാലി ഭാഗത്തു നിന്നു കയറു പൊട്ടിച്ചു വന്ന പോത്താണെന്നു പറയപ്പെടുന്നു. ആരുടേതാണെന്നു വ്യക്തമല്ല. പൊലീസിനും  വിവരമൊന്നും ലഭിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു