കേരളം

ഭയപ്പെടുത്താന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു, ഓല കത്തിച്ച് എറിഞ്ഞ് ഒപ്പം താമസിച്ചയാള്‍; യുവതിയുടെ മരണത്തില്‍ പ്രതിക്ക് 8 വര്‍ഷം തടവ്‌

സമകാലിക മലയാളം ഡെസ്ക്


പാലക്കാട്: യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് എട്ട് വർഷം തടവ്. മണ്ണാർക്കാട് വിയ്യക്കുർശ്ശി കല്ലമല ഹരിജൻ കോളനിയിലെ ഓമനയുടെ കൊല്ലപാതകത്തിലാണ് കോഴിക്കോട് സ്വദേശി രഞ്ജിത്തിനെ ശിക്ഷിച്ചത്. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതിയാണ് പ്രതിക്ക് 8 വർഷം തടവ് ശിക്ഷ വിധിച്ചത്. 

2011 നവംബർ 29നായിരുന്നു കൊലപാതകം നടന്നത്. ഓമനയ്ക്കൊപ്പം വിയ്യകുറിശ്ശിയിലെ വീട്ടിലാണ് രഞ്ജിത്ത് താമസിച്ചിരുന്നത്. ഓമനയുടെ ആദ്യ വിവാഹത്തിലെ കുട്ടിയും രജ്ജിത്തുമായുള്ള ബന്ധത്തിലെ കുട്ടികളും ഇരുവർക്കുമൊപ്പം ഉണ്ടായിരുന്നു. സംശയത്തിന്റെ പേരിൽ ഓമനയുമായി രഞ്ജിത്ത് കലഹിക്കുന്നത് പതിവായിരുന്നു.

സംഭവ ദിവസം രഞ്ജിത്തിനെ ഭയപ്പെടുത്താൻ ഓമന സ്വയം ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു. ഇതുകണ്ട രഞ്ജിത്ത് അടുപ്പിൽ നിന്ന് ഓല കത്തിച്ച് ഓമനയുടെ ദേഹത്തേക്ക് എറിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഓമന ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.  ഇവരുടെ മകൻ നാലര വയസുകാരൻ അഭിജിത്തായിരുന്നു കേസിലെ ഏക സാക്ഷി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്