കേരളം

മകളെ സ്കൂൾ ബസിൽ കയറ്റി വിട്ട് റോഡരികിൽ നിന്ന അമ്മയെ ടിപ്പറിടിച്ചു; ദാരുണാന്ത്യം 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കുട്ടിയെ സ്കൂൾ ബസിൽ കയറ്റി വിട്ട് മടങ്ങിവരുന്നതിനിടെ അമ്മ ടിപ്പർ ഇടിച്ച് മരിച്ചു. താമരശേരി ചുങ്കത്ത് ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ഫാത്തിമ സാജിദയാണ് (30) മരിച്ചത്.

ബാലുശേരി - താമരശേരി റോഡിൽ ചുങ്കത്ത് വനം വകുപ്പ് ഓഫീസിന്  സമീപമാണ് അപകടമുണ്ടായത്. മകളെ സ്കൂൾ ബസിൽ കയറ്റി വിട്ട് റോഡരികിൽ നിൽക്കുമ്പോൾ അമിത വേഗത്തിലെത്തിയ ടിപ്പർ സാജിദയെ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ്  പറഞ്ഞു. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയുടേതാണ് അപകടം ഉണ്ടാക്കിയ ടിപ്പർ. ടിപ്പർ ലോറിയും ഡ്രൈവറെയും താമരശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം