കേരളം

'കോവിഡ് പരത്തിയ ശേഷം മാപ്പു പറഞ്ഞിട്ട് എന്തു കാര്യം?'; അബ്ദുറഹ്മാന് എതിരായ പരാമര്‍ശത്തില്‍ മുഹമ്മദ് റിയാസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംഘപരിവാറിന്റെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് നിലപാടു സ്വീകരിക്കുന്നവര്‍ക്കൊപ്പം നിന്നുകൊണ്ടാണ് മന്ത്രി വി അബ്ദുറഹ്മാന് എതിരായ ഫാദര്‍ തിയോഡോര്‍ ഡിക്രൂസിന്റെ പരാമര്‍ശമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പറയാനുള്ളതെല്ലാം പറഞ്ഞ ശേഷം മാപ്പു പറഞ്ഞിട്ട് എന്തു കാര്യമെന്ന് റിയാസ് ചോദിച്ചു.

മുസ്ലിം സമം തീവ്രവാദി എന്ന ആശയം പ്രചരിപ്പിക്കുന്നത് സംഘപരിവാര്‍ ആണ്. ഒരു ആശയപരിസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അബ്ദുറഹ്മാന് എതിരായ പരാമര്‍ശം. അതു ചെയ്തതിനു ശേഷം മാപ്പു പറഞ്ഞിട്ട് എന്തു കാര്യം? കോവിഡ് ഉള്ളയാള്‍ പുറത്തിറങ്ങരുതെന്നാണ് പ്രോട്ടോകോള്‍. അതു ലംഘിച്ച് പുറത്തിറങ്ങി കോവിഡ് പരത്തിയ ശേഷം മാപ്പു പറഞ്ഞിട്ടു കാര്യമുണ്ടോയെന്നു റിയാസ് ചോദിച്ചു.

കേരളത്തില്‍ ഇതു വിലപ്പോവില്ലെന്നു തിരിച്ചറിഞ്ഞാണ് ഫാദര്‍ മാപ്പു പറഞ്ഞതെന്നും റിയാസ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി