കേരളം

ജയിലിനുള്ളില്‍ നിയമലംഘനത്തിനുള്ള സാഹചര്യമുണ്ടാകരുത്, പുറത്തിറങ്ങുന്നത് പുതിയ വ്യക്തിയായിട്ടാകണം: മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജയിലിനുള്ളില്‍ അന്തേവാസികള്‍ക്ക് നിയമലംഘനം നടത്താനുള്ള സാഹചര്യമുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോട് മൃദുസമീപനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അസി. പ്രിസണ്‍ ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മൊബൈല്‍, ലഹരി ഉപയോഗം തുടങ്ങി ചെറുതും വലുതുമായ ചില പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജയിലിനകത്ത് പ്രോത്സാഹിപ്പിക്കരുത്. കുറ്റംചെയ്തവരെ കൊടും കുറ്റവാളികളാക്കുന്ന സാഹചര്യമുണ്ടാകരുത്. ഇത്തരം പരാതികളില്‍ വീട്ടുവീഴ്ചയുണ്ടാകില്ല. വിചാരണത്തടവുകാരെ ശിക്ഷിക്കപ്പെട്ടവരെപ്പോലെ കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 കോടതി ശിക്ഷിക്കുംവരെ അവര്‍ നിരപരാധികളാണെന്ന സമീപനമാണാവശ്യം. തടവുകാരുടെ അവകാശങ്ങളെ സംബന്ധിച്ച് സുപ്രീം കോടതിയുടെ നിരീക്ഷണങ്ങള്‍ ലംഘിക്കരുത്. ജയിലില്‍ എത്തിപ്പെടുന്നവര്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നതു പുതിയ വ്യക്തിയായിട്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.15 വനിതകളടക്കം 152 അസി. പ്രിസണ്‍ ഓഫീസര്‍മാരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്

മാതൃഭൂമി ന്യൂസ് കാമറാമാൻ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോർട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ ഇന്ന് അറിയാം