കേരളം

ആലപ്പുഴയില്‍ നവജാത ശിശുവിനെ മാറി നല്‍കിയ സംഭവം; പിഴവ് ആശുപത്രി ജീവനക്കാരിയുടേതെന്ന് കണ്ടെത്തല്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ നവജാത ശിശുവിനെ മാറി നല്‍കിയ സംഭവത്തില്‍ പിഴവ് ആശുപത്രി ജീവനക്കാരിയുടേതെന്ന് കണ്ടെത്തല്‍. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുന വര്‍ഗീസ് ആശുപത്രിയില്‍ നേരിട്ടെത്തി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കി. 

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദേശം അധികൃതര്‍ നല്‍കി. ബന്ധപ്പെട്ട ജീവനക്കാരി മികച്ച സര്‍വീസ് റെക്കോര്‍ഡുള്ള ആളാണെന്നും ഇത് ആദ്യ സംഭവമാണെന്നും താക്കീതു നല്‍കിയിട്ടുണ്ടന്നും അധികൃതര്‍ പറഞ്ഞു.

ഡോക്ടര്‍മാരുള്‍പ്പെടെ ജീവനക്കാരുടെ യോഗം വിളിച്ച് ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സൂപ്രണ്ടിനു നിര്‍ദേശം നല്‍കി. ആശുപത്രിയിലെ അറ്റന്‍ഡറാണ് കുഞ്ഞിനെ കൈമാറിയതെന്നും ഹൗസ് കീപ്പിങ് ജീവനക്കാരിയല്ലെന്നും ഡിഎംഒ പറഞ്ഞു. ജില്ലാ ബാല ക്ഷേമ സമിതിയുടെ നിര്‍ദേശ പ്രകാരം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി വി മിനിമോളും ആശുപത്രിയില്‍ എത്തി അന്വേഷണം നടത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു