കേരളം

മണല്‍ക്കടത്ത് കേസില്‍ അറസ്റ്റിലായ ബിഷപ്പിനും വൈദികര്‍ക്കും വേണ്ടി സഭയുടെ പ്രത്യേക പ്രാര്‍ത്ഥന

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: മണല്‍ക്കടത്ത് കേസില്‍ തമിഴ്‌നാട്ടില്‍ അറസ്റ്റിലായ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിനും മറ്റ് അഞ്ച് വൈദികര്‍ക്കും വേണ്ടി മലങ്കര കത്തോലിക്ക സഭക്ക് കീഴിലെ പളളികളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥന നടന്നു. 

വെള്ളിയാഴ്ച തിരുനെല്‍വേലി സെഷന്‍സ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇനി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനാണ് സഭയുടെ നീക്കം. അംബാ സമുദ്രത്തില്‍ മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട ഭദ്രാസനത്തിന്റെ ഉടമസ്ഥതയിലുളള മുന്നൂറ് ഏക്കര്‍ സ്ഥലത്ത് സഭ പാട്ടത്തിന് നല്‍കിയ ഭൂമിയുടെ മറവിലാണ് മണല്‍ ഖനനവും മണല്‍ക്കടത്തും നടന്നത്. 

കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജ് ഭൂമി പാട്ടത്തിനെടുത്ത് എം സാന്റ് സംഭരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി വാങ്ങി മണല്‍ ഖനനം നടത്തിയതില്‍ ഒന്‍പതെ മുക്കാല്‍ കോടി രൂപയാണ് സര്‍ക്കാര്‍ പിഴയിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു