കേരളം

പെട്രോള്‍ കടം നല്‍കിയില്ല; പെട്രോള്‍ പമ്പ് അടിച്ചുതകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

കാസര്‍ഗോഡ്: 50 രൂപയ്ക്ക് പെട്രോള്‍ കടം നല്‍കാത്തതിനെ തുടര്‍ന്ന് പെട്രോള്‍ പമ്പ് അടിച്ചുതകര്‍ത്തു. കാസര്‍ഗോഡ് ജില്ലയിലെ ഉളിയത്തടുക്കയിലാണ് പെട്രോള്‍ പമ്പില്‍ ഗുണ്ടാ ആക്രമണം. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അര്‍ധരാത്രിയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഉളിയത്തടുക്കമധൂര്‍ റോഡിന് സമീപമുള്ള എ. കെ. സണ്‍സ് പെട്രോള്‍ പമ്പിലാണ് അക്രമിസംഘം അഴിഞ്ഞാടിയത്. ആദ്യം ഇരുചക്രവാഹനത്തില്‍ എത്തിയ സംഘം 50 രൂപയ്ക്ക് പെട്രോള്‍ കടം ചോദിച്ചപ്പോള്‍ നല്‍കാതിരുന്നതാണ് സംഘര്‍ഷങ്ങളുടെ കാരണം. രാത്രി ഒരുമണിക്ക് ശേഷം കൂടുതല്‍ ആളുകള്‍ എത്തുകയും പമ്പിലെ ഓയില്‍ റൂമും ഓഫിസ് റൂമും ജ്യൂസ് സെന്ററും അടിച്ചു തകര്‍ത്തു. പമ്പിലെ ജീവനക്കാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

ക്യാബിനുകളിലെ മുഴുവന്‍ ചില്ലുകളും അടിച്ചു തകര്‍ത്തു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് മൂന്നുപേരെ പിടികൂടി. മറ്റുള്ളവരെയും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. പമ്പിന് സമീപം തന്നെ ഉള്ളവരാണ് പ്രതികളെന്ന് പമ്പ് ഉടമയും അറിയിച്ചിട്ടുണ്ട്. എട്ടുപേര്‍ക്കെതിരെയാണ് പരാതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു