കേരളം

എല്‍സി രണ്ട് മാര്‍ക്ക് ലിസ്റ്റുകള്‍ കൂടി തിരുത്തി; എംജി കോഴയില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്‌

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: എംജി സര്‍വകലാശാലയിലെ കൈക്കൂലി വിവാദത്തില്‍ അറസ്റ്റിലായ സിജെ എല്‍സിക്കെതിരെ കൂടുതല്‍ തെളിവ്. രണ്ട് വിദ്യാര്‍ഥികളുടെ മാര്‍ക്കു കൂടി തിരുത്തിയെന്ന് സിന്‍ഡിക്കേറ്റ് സമിതി കണ്ടെത്തല്‍. കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. 

എംബിഎ വിഭാഗത്തിന് വീഴ്ച സംഭവിച്ചതായാണ് സിന്‍ഡിക്കറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. ഇവിടെ ജാഗ്രത കുറവ് കാണിച്ച ഓഫീസര്‍ക്കെതിരെ നടപടി വേണം എന്നും ഉപസമിതി റിപ്പോര്‍ട്ടിലുണ്ട്. ഒന്നരലക്ഷം സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും തിരുത്താന്‍ കൈക്കൂലി വാങ്ങിയത് അറസ്റ്റിലായിരിക്കുന്ന അസിസ്റ്റന്റ് സി.ജെ. എല്‍സി മാത്രമാണെന്നാണ് ഉപസമിതിയുടെ കണ്ടെത്തല്‍. 

ഒന്നരലക്ഷമാണ് എല്‍സി കൈക്കൂലിയായി വാങ്ങിയത്. സോഫ്റ്റ് വെയറിലേക്ക് മാര്‍ക്കുകള്‍ രേഖപ്പെടുത്തുന്ന ഘട്ടത്തിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്. എല്‍സിയുടെ യൂസര്‍ നെയിമില്‍ നിന്നാണ് ഇത് ചെയ്തത് എന്ന് കണ്ടെത്തി. എങ്കിലും വ്യക്തത വരുത്താന്‍ എല്‍സിയുടെ മൊഴിയെടുക്കും. വിജിലന്‍സ് അറസ്റ്റ് ചെയ്ത എല്‍സി ജയിലിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്