കേരളം

വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി, മോചനദ്രവ്യമായി രണ്ടുലക്ഷം ചോദിച്ചു; തടവില്‍ നിന്ന് ഓടിരക്ഷപ്പെട്ടതായി സൈജു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയതായി പരാതി. തടവില്‍ നിന്ന് ഓടിരക്ഷപെട്ടെന്ന് സൈജു പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ചയാണ് സംഭവം. ചെറായി കുഴിപ്പള്ളിയിലെ വീട്ടില്‍ നിന്ന് തന്നെ തട്ടിക്കൊണ്ടുപോയി എന്നാണ് സൈജു പറയുന്നത്.  മോഡലുകളുടെ മരണത്തില്‍ ജാമ്യത്തില്‍ കഴിയുകയാണ് സൈജു.രണ്ടുപേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരാള്‍ സൈജു താമസിക്കുന്ന കാക്കനാട്ടെ അയല്‍വാസിയാണ്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. തന്നെ തട്ടിക്കൊണ്ടുപോയി ഒളിവില്‍ താമസിപ്പിച്ചതായും മോചനദ്രവ്യമായി രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടതായും സൈജു പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

'വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി'

ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് സൈജു പറയുന്നത്. സംഭവത്തില്‍ മുനമ്പം പൊലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്