തൃശൂർ: ഹാഷിഷ് ഓയിലുമായി രണ്ട് പേരെ പൊലീസ് പിടികൂടി. കുണ്ടോളി അമൽ, ചിയാരം കോട്ടയിൽ അനുഗ്രഹ് എന്നിവരാണ് പിടിയിലായത്. നെല്ലായിയിൽ വാഹന പരിശോധനക്കിടെയാണ് ഇരുവരും കുടുങ്ങിയത്. ചില്ലറ വിപണിയിൽ മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന 60 ബോട്ടിലുകളിലാക്കിയ 300 ഗ്രാം ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്നു കൊടകര പൊലീസ് പിടികൂടിയത്.
ചിയ്യാരത്ത് ഒരു പെൺകുട്ടിയുമായി അമൽ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ പെൺകുട്ടി വീണ് അപകടത്തിനിടയായിരുന്നു. ഇത് ചോദ്യം ചെയ്തയാൾക്ക് നേരെ അമൽ കയേറ്റം നടത്തി.
പിന്നാലെ ആൾക്കൂട്ടം അമലിനെയും മർദിച്ചു. അകാരണമായിട്ടായിരുന്നു തന്നെ മർദിച്ചതെന്നായിരുന്നു അമലിന്റെ ആരോപണം. ഇരുവർക്കുമെതിരെ അന്ന് ഒല്ലൂർ പൊലീസ് കേസെടുത്തിരുന്നു. ചാലക്കുടി ഡിവൈഎസ്പി സിആർ സന്തോഷ്, കൊടകര എസ്എച്ച്ഒ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ