കേരളം

ഹരിദാസന്റെ കൊലപാതകം; സംഭവദിവസം രാത്രി ഒരുമണിക്ക് ഒന്നാം പ്രതി പൊലീസുകാരനെ വിളിച്ചു; നിര്‍ണായ തെളിവുകള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്‍ വധക്കേസില്‍ പൊലീസുകാരനെ ചോദ്യം ചെയ്യുന്നു. കണ്ണവം സ്‌റ്റേഷനിലെ സിപിഒ സുരേഷിനെയാണ് ചോദ്യം ചെയ്യുന്നത്. ഒന്നാം പ്രതി ലിജേഷുമായി സംഭവദിവസം ഫോണില്‍ സംസാരിച്ചിരുന്നു.

സംഭവദിവസം രാത്രി ഒരുമണിയോടെ കേസിലെ ഒന്നാം പ്രതി ലിജഷ് കണ്ണവം സ്റ്റേഷനിലെ  പൊലീസുകാരനെ വാട്‌സാപ്പില്‍ ഫോണ്‍ വിളിക്കുന്നു. എന്നാല്‍ കോള്‍ എത്തിയത് കണ്ണവം സ്‌റ്റേഷനിലെ മറ്റൊരു പൊലീസുകാരനായ സുരേഷിന്റെ ഫോണിലേക്കാണ്. ഇക്കാര്യം കണ്ടെത്തിയ പൊലീസ് സുരേഷിനോട് അന്വേഷിച്ചുു. ഫോണ്‍ ചെയ്ത വിവരം നിഷേധിച്ചു.പിന്നീട് ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ ലിജേഷും സുരേഷുമായി സംസാരിച്ചതായി പൊലീസ് കണ്ടെത്തി.

ലിജേഷ് യഥാര്‍ഥത്തില്‍ വിളിച്ചത് ഗോപാല്‍പേട്ട സ്വദേശിയായ സുനേഷിനെ വിളിച്ചതായിരുന്നു. എന്നാല്‍ ഫോണ്‍ വന്ന കാര്യം സിപിഒ നിഷേധിച്ചതിന് പിന്നാലെയാണ് സുരേഷിനെ പൊലീസ് ചോദ്യം ചെയ്യാനുണ്ടായ കാരണം. സുനേഷാണ് ഹരിദാസ് ഹാര്‍ബറില്‍ നിന്ന് വീട്ടിലേക്ക് പോയ കാര്യം ലിജേഷിനെ അറിയിച്ചത്. സുരേഷിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി