കേരളം

പതിനഞ്ചുകാരിയെ ഗര്‍ഭിണിയാക്കി; പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിന തടവ്. കൂടാതെ ഒന്നരലക്ഷം പിഴയൊടുക്കാനും പാലക്കാട് പോക്‌സോ കോടതി (ഫസ്റ്റ് അഡീഷനല്‍ സെഷന്‍സ് കോടതി) ശിക്ഷിച്ചു. മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ വലിയപാടത്തു വീട്ടില്‍ ശശിയെ ആണു ജഡ്ജി പി.പി.സെയ്തലവി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം അധികം ശിക്ഷ അനുഭവിക്കണം. 

പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് 36 വര്‍ഷത്തെ ശിക്ഷ വിധിച്ചത്. 2017 ലാണു കേസിനാസ്പദമായ സംഭവം. പ്രതി പലപ്പോഴായി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു പ്രോസിക്യൂഷന്‍ കേസ്. മണ്ണാര്‍ക്കാട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ സിഐ ഹിദായത്തുളള മാമ്പ്രയാണ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.സുബ്രഹ്മണ്യന്‍ ഹാജരായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍