കേരളം

16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിയുടെ അമ്മ ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: പതിനാറുവയസുകാരിയായ ദളിത്‌ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയുടെ അമ്മ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ സുബിന്റെ അമ്മ ജലജയാണ് മരിച്ചത്. 

വെള്ളിയാഴ്ച രാവിലെയാണ് 51കാരിയായ ജലജയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകൻ കേസിൽ ഉൾപ്പെട്ട മനോവിഷമത്തിലാണ് ആത്മഹത്യ എന്നാണ് സൂചന. മകൻ കേസിൽ ഉൾപ്പെട്ടതിലെ വിഷമം അയൽവാസികളുമായി ജലജ പങ്കുവെച്ചിരുന്നു. 

എലത്തൂർ പോക്‌സോ കേസിൽ മുഖ്യ പ്രതിയായ അബ്ദുൾ നാസറിന് കുട്ടിയെ പരിചയപ്പെടുത്തിയത് സുബിനാണ്. ടിസി വാങ്ങാൻ സ്‌കൂളിലേക്ക് പോയ പെൺകുട്ടിയെ അബ്ദുൾ നാസർ പ്രലോഭിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. 16 കാരിയെ മറ്റ് സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ചിരുന്നു. ഇതിനിടയിൽ കർണ്ണാടകയിലെ ചെന്നപ്പട്ടന്നത്ത് വെച്ചാണ് നാസറിനെ പൊലീസ് പിടികൂടിയത്.

നാട്ടിലെത്തിച്ചതിന് ശേഷം കുട്ടിയെ കൗൺസിലിങ് നടത്തിയതിൽ നിന്നാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുബിൻ ഉൾപ്പെടെയുള്ള 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ തന്നെ മകൻ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ജലജയ്ക്ക് അറിയാമായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്