കേരളം

സ്‌കൂളിലേക്ക് പോകാന്‍ ബാഗ് ഒരുക്കിവച്ചു; വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നു; പ്ലസ് ടു വിദ്യാര്‍ഥിനി പുഴയില്‍ ചാടി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തലയോലപ്പറമ്പില്‍ പ്ലസ് ടു വിദ്യാര്‍ഥിനി പുഴയില്‍ ചാടി മരിച്ചു. വെട്ടിക്കാട്ടുമുക്ക് കുഴിയം തടത്തില്‍ പൗലോസ് മാത്യുവിന്റെ മകള്‍ ജീന്‍സി ആണ് മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രി വെട്ടിക്കാട്ട് മുക്ക് പാലത്തിന്റെ മുകളില്‍നിന്നു മൂവാറ്റുപുഴയാറിലേക്ക് ചാടുകയായിരുന്നു. 

തിരുവനന്തപുരം നവോദയ സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു. വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകാനിരിക്കുകയായിരുന്നു. സാധനങ്ങള്‍ എടുത്ത് വച്ച ശേഷം വീട്ടുകാരോടൊപ്പം ഭക്ഷണം കഴിച്ചു കിടന്ന ശേഷമാണ് പെണ്‍കുട്ടി ആരും കാണാതെ പുറത്തേക്ക് പോയതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. 

പെണ്‍കുട്ടി പാലത്തിലൂടെ നടന്നു വന്ന് പുഴയിലേക്ക് എടുത്ത് ചാടുന്നത് ഓട്ടോ ഡ്രൈവര്‍ കണ്ടു. തുടര്‍ന്ന് കടുത്തുരുത്തി അഗ്‌നിരക്ഷാ സേനയില്‍ നിന്നുള്ള സംഘം എത്തി തിരച്ചിലില്‍ നടത്തി മൃതദേഹം പുലര്‍ച്ചെ രണ്ടരയോടെ കണ്ടെത്തുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം