കേരളം

മർദിച്ച് വെള്ളത്തിലിട്ടു, ശരീരം തളർന്ന് മൂന്നര മാസം ചികിത്സയിൽ; ചെമ്മീൻകെട്ട് തൊഴിലാളി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; മർദനമേറ്റ് അവശനിലയിൽ ചികിത്സയിലായിരുന്ന ചെമ്മീൻകെട്ട് തൊഴിലാളി മരിച്ചു. നായരമ്പലം നെടുങ്ങാട് കൊച്ചുതറ വത്സനാണ് (64) ചൊവ്വാഴ്ച രാത്രി മരിച്ചത്. ചെമ്മീൻകെട്ടിൽ വച്ച് ഉടമയും മറ്റു തൊഴിലാളികളും ചേർന്ന് വത്സനെ മർദിച്ച് വെള്ളത്തിൽ തള്ളുകയായിരുന്നു. ശരീരം തളർന്ന നിലയിൽ മൂന്നരമാസമായി ചികിത്സയിലായിരുന്നു. 

ഏപ്രിൽ 13നു രാത്രിയാണ് വത്സനുനേരെ ആക്രമണുണ്ടായത്. പരാതിയിൽ ചെമ്മീൻകെട്ടിന്റെ ഉടമ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിലായി. നായരമ്പലം താന്നിപ്പിള്ളി ഫ്രാൻസിസ് (56), കെട്ടിലെ തൊഴിലാളിയായിരുന്ന നായരമ്പലം കിഴക്കേവീട്ടിൽ ദിലീപ് കുമാർ (36) എന്നിവരാണ് അറസ്റ്റിലായത്. ഫ്രാൻസിസ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. റിമാൻഡിലായിരുന്ന ദിലീപ് കുമാർ ജാമ്യത്തിൽ പുറത്തിറങ്ങി. 

വത്സൻ നൽകിയ മൊഴി പ്രകാരം കേസിൽ രണ്ടു പ്രതികൾ കൂടിയുണ്ട്. വത്സൻ മരിച്ചതിനാൽ പ്രതികളുടെ പേരിൽ കൊലക്കുറ്റം ചുമത്തും. പോസ്റ്റ്മോർട്ടത്തിനു ശേഷം വത്സന്റെ സംസ്കാരം നടത്തി. ഐഷയാണ് ഭാര്യ. വൈശാഖ്, നിഷാദ് എന്നിവർ മക്കളാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?