കേരളം

മുഖ്യമന്ത്രിയുടെ പ്രവാസി നീതിബോധം സമ്പന്നരോട് മാത്രമാകരുത്: പ്രതിപക്ഷ നേതാവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യഥാര്‍ഥത്തില്‍ കണ്ണില്‍ ചോരയില്ലാത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രവാസി പരിപാടിയായ ലോക കേരള സഭയില്‍ പങ്കെടുക്കാതിരുന്ന പ്രതിപക്ഷത്തിന് കണ്ണില്‍ ചോരയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. സമരം ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിടാന്‍ പൊലീസിന് അനുമതി നല്‍കിയ മുഖ്യമന്ത്രിയ്ക്കാണ് അക്ഷരാര്‍ഥത്തില്‍ കണ്ണില്‍ ചോരയില്ലാത്തതെന്ന് വി ഡി സതീശന്‍ മറുപടി നല്‍കി.

ഇപ്പോള്‍ മുഖ്യമന്ത്രിക്ക് പ്രവാസി സ്‌നേഹം വന്നിരിക്കുകയാണ്. അടുത്തിടെ രണ്ടുമൂന്ന് പ്രവാസികള്‍ ആത്മഹത്യ ചെയ്തു. ഇടതുമുന്നണിയുടെ പീഡനം കാരണമാണ് അവര്‍ മരിച്ചത്. നീതിബോധം എവിടെ?, അപ്പോഴൊന്നും കാണിക്കാത്ത നീതിബോധം ആണ് ഇപ്പോള്‍ പ്രവാസികളുടെ കാര്യത്തില്‍ കാണിക്കുന്നത്. പ്രവാസികളില്‍ സമ്പന്നന്മാരോട് മാത്രം സ്‌നേഹം കാണിച്ചാല്‍ പോരാ. പ്രവാസികളില്‍ പാവപ്പെട്ടവരോടും മുഖ്യമന്ത്രി സ്‌നേഹം കാണിക്കണമെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അധികാരത്തില്‍ വന്ന സമയത്ത് അവതാരങ്ങളെ സൃഷ്ടിക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ അവതാരങ്ങളെ കൊണ്ട് മുട്ടിയിട്ട് നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഇപ്പോള്‍ പത്താമത്തെ അവതാരം ഉണ്ടായിരിക്കുകയാണ്. ലോക കേരള സഭയില്‍ അതീവ സുരക്ഷാ മേഖലയില്‍ ക്ഷണിക്കാതെ ഇവര്‍ എങ്ങനെ പങ്കെടുത്തു?, അപ്പോള്‍ അവതാരങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ട്. സംരക്ഷണം നല്‍കാന്‍ ആളുകളുണ്ടെന്നും സതീശന്‍ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍