കേരളം

പതിനൊന്നുകാരനെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന് 67 വര്‍ഷം കഠിന തടവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിന തടവ്. എറണാകുളം നെല്ലിക്കുഴി സ്വദേശി അലിയാരെയാണ് പെരുമ്പാവൂര്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. 

പതിനൊന്നു വയസ്സുകാരനെയാണ് അലിയാര്‍ പീഡിപ്പിച്ചത്. 2020 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നന്നത്. മദ്രസയിലെ മുറിയില്‍വെച്ച് കുട്ടിയെ പലതവണ പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം കുട്ടി സഹപാഠികളോട്
പറഞ്ഞതോടെയാണ് പീഡന വിവരം  പുറത്തറിഞ്ഞത്. ഫോണ്‍ നല്‍കി അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ കുട്ടിയെ പ്രേരിപ്പിച്ചതായും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയായി ഇരിക്കെ കുട്ടിയെ പീഡിപ്പിച്ചത് ഗൗരവതരമായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു