കേരളം

ഹാജര്‍ മൂല്യനിര്‍ണയത്തിന് മാനദണ്ഡമാക്കരുത്; ഒരു മാസത്തിനുള്ളില്‍ ഫലം പ്രസിദ്ധീകരിക്കണം; സര്‍വകലാശാല പരീക്ഷകളില്‍ സമഗ്രമാറ്റത്തിന് ശുപാര്‍ശ

സമകാലിക മലയാളം ഡെസ്ക്

തിരുവവന്തപുരം:  സര്‍വകലാശാല പരീക്ഷകളില്‍ സമഗ്ര പരിഷ്‌കരണത്തിന് ശുപാര്‍ശ. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഉന്നതവിദ്യഭ്യാസമന്ത്രി ആര്‍ ബിന്ദുവിന് നല്‍കി.

മഹാത്മഗാന്ധി സര്‍വകലാശാല പ്രോ വിസി പ്രൊഫ. സിടി അരവിന്ദകുമാര്‍ അധ്യക്ഷനായ സമിതിയെയായിരുന്നു പരീക്ഷാ പരിഷ്‌കരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ചത്. ഈ സമിതിയാണ് സമഗ്രമാറ്റങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് നല്‍കിയത്. പരീക്ഷ കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഫലം പ്രഖ്യാപിക്കാത്ത അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. പരീക്ഷ കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ ഫലം പ്രസിദ്ധീകരിക്കുകയും 15 ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

കൂടാതെ, സര്‍വകലാശാലകള്‍ക്ക് ഏകീകൃത ഗ്രേഡിങ് പാറ്റേണ്‍ നടപ്പാക്കണം. ഹാജര്‍ നില മൂല്യനിര്‍ണയത്തിന് മാനദണ്ഡമാക്കരുത്. ഇതിനെതിരെ സമിതിയ്ക്ക് മുന്‍പാകെ വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ചില അധ്യാപകര്‍ പ്രതികാരബുദ്ധിയോടെ പെരമാറുന്നു എന്നതായിരുന്നു പ്രധാന ആക്ഷേപം. ഈ സാഹചര്യത്തില്‍ ഹാജറിന് വെയിറ്റേജ് മാര്‍ക്ക് നല്‍കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നതാണ് സമിതിയുടെ ശുപാര്‍ശ.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'

വടകരയില്‍ വര്‍ഗീയതക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് തീരുമാനം പരിഹാസ്യം: ഇ പി ജയരാജന്‍

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു