കേരളം

ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗികമായി ഉപദ്രവിച്ചു; സുജീഷിനെതിരെ പരാതിയുമായി വിദേശ വനിതയും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലൈംഗിക പീഡന പരാതിയിൽ അറസ്റ്റിലായ ടാറ്റൂ പാർലർ ഉടമ പി എസ് സുജീഷിനെതിരെ വിദേശ വനിതയുടെ പരാതി. ടാറ്റു ചെയ്യവെ സുജേഷ് ലൈം​ഗീക അതിക്രമം നടത്തിയെന്നാണ് പരാതി. സ്പാനിഷ് വനിതയാണ് കൊച്ചി കമ്മീഷ്ണർക്ക് പരാതി നൽകിയത്. ഇമെയിലിലൂടെയാണ് പരാതി നൽകിയിരിക്കുന്നത്. 

ഇടപ്പള്ളിയിലെ ഇങ്ക്ഫെക്ടഡ് സ്റ്റുഡിയോയിലായിരുന്നു സംഭവം. കൊച്ചിയിലെ ഒരു കോളജിൽ വിദ്യാർത്ഥിനിയായിരുന്നു പരാതിക്കാരി. ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത് അടക്കമുള്ള നടപടികൾക്കായി വിദേശ വനിതയെ ഇമെയിൽ വഴി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

സുജീഷിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്ത പരാതിയിൽ റിമാൻഡിലാണ് ഇയാളിപ്പോൾ. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നാല് കേസുകളും ചേരാനെല്ലൂർ സ്റ്റേഷനിൽ രണ്ട് കേസുകളുമാണ് ഇയാൾക്കെതിരെ ഇതുവരെ രജിസ്റ്റർ ചെയ്തത്. സ്വകാര്യഭാഗത്തു ടാറ്റൂ വരയ്ക്കുന്നതിനിടെ സൂജീഷ് ലൈംഗികാതിക്രമം നടത്തിയതായി ഒരു യുവതി സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയതിനു പിന്നാലെ ഒട്ടേറെപ്പേർ തങ്ങളുടെ ദുരനുഭവം പങ്കുവയ്ക്കുകയായിരുന്നു. ഇയാൾക്കെതിരെ തെളിവുണ്ടെന്നും കൂടുതൽ തെളിവുകൾ ഇനിയും ശേഖരിക്കാനുണ്ടെന്നും പൊലീസ് പറഞ്ഞു.

കൊച്ചി ചേരാനെല്ലൂരിലെ 'ഇങ്ക്ഫെക്ടഡ് ടാറ്റു പാര്‍ലര്‍' ഉടമയാണ് സുജീഷ്.  പ്രതിയെ ഇങ്ക്ഫെക്ടഡ് സ്റ്റുഡിയോയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി