കേരളം

കോവിഡ് നാലാം തരം​ഗം നിസാരമായി കാണരുത്; ജാ​ഗ്രത തുടരണം; മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് നാലാം തരംഗം ജൂൺ– ജൂലൈ മാസത്തിൽ എത്തുമെന്നു മുന്നറിയിപ്പ് നിസാരമായി കാണരുതെന്ന് സംസഥാന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തു മൊത്തം ഇപ്പോൾ പതിനായിത്തോളം പേരേ കോവിഡ് ചികിത്സയിലുള്ളൂ. നാലാം തരം​ഗത്തിന്റെ പശ്ചാത്തലത്തിൽ ​ജാ​ഗ്രത വേണമെന്നും ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കി.

‘കോവിഡ് നാലാം തരംഗത്തിൽ രോഗ വ്യാപന നിരക്ക് കൂടുതലാ‍കുമെങ്കിലും തീവ്രമാ‍കില്ല.  മരണ സാധ്യതയും  കുറവായിരിക്കും. എന്നാൽ ജാഗ്രത തുടരണം. മാസ്ക് ഉപയോഗിക്കുന്നതും സാനി‍റ്റൈസർ ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതില്ല.‘ 

‘മാസ്ക് ഒരു പോക്കറ്റ് വാക്സീ‍നാണ്. രോഗവ്യാപന അന്തരീ‍ക്ഷങ്ങളിൽ റിസ്ക് ഗ്രൂപ്പി‍ലുള്ളവർ ചില സന്ദർഭങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നത് വളരെ ഉചിതം. വിമാനത്താവളം, ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേകിച്ചും.’ – കോവിഡ് വിദഗ്ധ സമിതി അധ്യക്ഷൻ ഡോ. ബി ഇക്ബാൽ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ