കേരളം

തൃക്കാക്കരയിൽ 8 സ്ഥാനാർഥികൾ; 10 പത്രികകകള്‍ തള്ളി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി∙ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എട്ടുപേർ. നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ എട്ടു സ്ഥാനാർഥികളാണ് അന്തിമ പട്ടികയിലുള്ളത്. 18 നാമനിർദേശ പത്രികകളിൽ പത്തെണ്ണം തള്ളി.

തൃക്കാക്കരയില്‍ വിവിധ പാർട്ടികളുടെ പ്രചാരണം ശക്തമായി തുടരുകയാണ്. ഭവന സന്ദര്‍ശനവും വ്യാപാര സ്ഥാനങ്ങളിലെത്തിയുള്ള വോട്ടു ചോദ്യവുമായി എല്‍ഡിഎഫ്, യുഡ‍ിഎഫ് പ്രചാരണം നയിക്കുന്നു. സംസ്ഥാന നേതാക്കളുടെ സാന്നിധ്യം ബിജെപി ക്യാംപിലും ആവേശമേറ്റി. മണ്ഡലത്തില്‍  ഇടതുമുന്നണി കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിക്കൊപ്പം കെ.വി.തോമസും പങ്കെടുത്തു.

പിടി തോമസ് മരിച്ചതിനെ തുടര്‍ന്നാണ് തൃക്കാക്കരമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ പതിനയ്യായിരത്തിലധികം വോട്ടുകള്‍ക്ക് പിടി തോമസ് ജയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''