കേരളം

പുരോഗമന കേരളത്തിന് മാനക്കേട്;സമസ്ത നേതാവിന്റെ ചിന്താഗതി അപരിഷ്‌കൃതം; എസ്എഫ്‌ഐ

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വിദ്യാഭ്യാസ നേട്ടത്തിന്റെ അനുമോദന ഉപഹാരം വാങ്ങാനെത്തിയ വിദ്യാര്‍ഥിനിയെ   പൊതുവേദിയില്‍ കയറുന്നതിന് വിലക്കേര്‍പ്പെടുത്തിയ സമസ്ത നേതാവ് എംടി അബ്ദുല്ല മുസ്ലിയാറിന്റെ ചിന്താഗതി പുരോഗമന കേരളത്തിന് മാനക്കേട് ഉണ്ടാക്കുന്നതും തികച്ചും അപരിഷ്‌കൃതവുമാണെന്ന് എസ്എഫ്‌ഐ. പത്താം ക്ലാസ് മുതല്‍ മുസ്ലീം പെണ്‍കുട്ടികള്‍ ഒന്നും തന്നെ പൊതു വേദിയിലേക്ക് കടന്നു വരാന്‍ പാടുള്ളതല്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധമായ മനോഭാവങ്ങള്‍ പുരോഗമന കേരളത്തിന് മാനക്കേട് ഉണ്ടാക്കുന്നതും, സ്ത്രീ സമൂഹത്തെ അവഹേളിക്കുന്നതിന് തുല്യവുമാണ്.

ഇത്തരത്തിലുള്ള മനോഭാവം വെച്ച് പുലര്‍ത്തുന്നവരെ മത സംഘടനാ നേതൃത്വങ്ങള്‍ തന്നെ തിരുത്താന്‍ തയ്യാറായി മുന്നോട്ടുവരണമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് എന്നിവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം