കേരളം

പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊന്ന് ചാലില്‍ തള്ളി; ബിരുദവിദ്യാര്‍ഥിനി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


തൃശൂര്‍: ചാലക്കുടി മലക്കപ്പാറയില്‍ പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊന്ന് ചാലില്‍ തള്ളിയ അമ്മ അറസ്റ്റില്‍. ബിരുദവിദ്യാര്‍ഥിനിയായ ചാലക്കുടി മലക്കപ്പാറ സ്വദേശി സിന്ധു (23) ആയാണ് അറസ്റ്റിലായത്. ആണ്‍കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ആദിവാസി കോളനിയിലെ അവിവാഹിതയായ ആദിവാസി പെണ്‍കുട്ടിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അതിന് പിന്നാലെ നവജാത ശിശുവിന്റെ മൃതദേഹം കോളനിക്കടുത്തുള്ള തോട്ടില്‍ കണ്ടെത്തുകയായിരുന്നു

ചൊവ്വാഴ്ച പകലാണ് പ്രസവം നടന്നത്. ഉച്ചയോടെ മൃതദേഹം കാണ്ടെത്തുകയായിരുന്നു. രക്തസ്രാവത്തെ തുടര്‍ന്ന് അമ്മയായ പെണ്‍കുട്ടിയെ ചാലക്കുടിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അസ്വഭാവിക മരണത്തിന് മലക്കപ്പാറ പൊലീസ് കേസെടുത്തിരുന്നു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന