കേരളം

10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു; വിധിക്ക് പിന്നാലെ  പ്രതി കോടതിയില്‍ നിന്നു മുങ്ങി; 59 ദിവസത്തിന് ശേഷം പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് പട്ടാമ്പി പോക്‌സോ കോടതിയില്‍ നിന്ന് ചാടിപ്പോയ പ്രതി പിടിയിലായി. കൂറ്റനാട് ആമക്കാവ് സ്വദേശി ഹരിദാസനെ (39) ആണ് പിടികൂടിയത്. 

പോക്‌സോ കേസില്‍ 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. വിധിക്ക് പിന്നാലെ ജയിലിലേക്ക് പോകാനായി കോടതി വരാന്തയില്‍ നില്‍ക്കെയാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇയാള്‍ മുങ്ങിയത്. 

59 ദിവസത്തിന് ശേഷം കര്‍ണാടകത്തിലെ ബെല്ലാരിയില്‍ നിന്നാണ് ഹരിദാസനെ പൊലീസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗിക അതിക്രമം കാണിച്ച കേസിലാണ് ഹരിദാസനെ കോടതി ശിക്ഷിച്ചത്.  

പട്ടാമ്പി പോക്‌സോ അതിവേഗകോടതി ഹരിദാസന് 10 വർഷം തടവിന് പുറമെ, ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. 2021-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്