കേരളം

ഡിംപിളിനു വേണ്ടി ഹാജരായത്‌ രണ്ടു വക്കീലന്മാര്‍, കോടതിയില്‍ വാക്കുതര്‍ക്കം; ബഹളം വയ്ക്കാന്‍ ഇതു ചന്തയല്ലെന്ന് മജിസ്‌ട്രേറ്റ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ മോഡലിനെ കാറില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ അഞ്ചുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയായ മോഡല്‍ ഡിംപിളിന് വേണ്ടി രണ്ട് അഭിഭാഷകര്‍ ഹാജരായി. അഭിഭാഷകരായ ആളൂരും അഫ്‌സലുമാണ് ഹാജരായത്. കോടതിക്കുള്ളില്‍ വെച്ച് അഫ്‌സലും ആളൂരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. 

ഇതേത്തുടര്‍ന്ന് ആരാണ് നിങ്ങളുടെ അഭിഭാഷകനെന്ന് മജിസ്‌ട്രേറ്റ് ഡിംപിളിനോട് ചോദിച്ചു. അഫ്‌സലിനെയാണ് വക്കാലത്ത് ഏല്‍പ്പിച്ചതെന്ന് ഡിംപിള്‍ മജിസ്‌ട്രേറ്റിനോട് പറഞ്ഞു. തുടര്‍ന്ന് കോടതിക്കുള്ളില്‍ ബഹളം വെക്കാന്‍ ഇത് ചന്തയല്ലെന്ന് മജിസ്‌ട്രേറ്റ് ഇരുവരോടും പറഞ്ഞു. 

പിന്നീട് ആളൂര്‍ കേസില്‍ നിന്നും പിന്മാറി. മോഡലായ പെണ്‍കുട്ടി അതിക്രൂരമായ ബലാത്സംഗത്തിനാണ് ഇരയായതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. വിശദമായ തെളിവെടുപ്പിന് പ്രതികളെ കസ്റ്റഡിയില്‍ വേണം. പ്രതികളുടെ ഫോണുകള്‍ പരിശോധിക്കണം. നാലാംപ്രതി ഡിംപിള്‍ കേരളത്തിലെത്തിയതു മുതലുള്ള ഇടപെടലുകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി. 
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?