കേരളം

വിഴിഞ്ഞത്ത് അഴിഞ്ഞാടി സമരക്കാർ; കല്ലേറും കണ്ണീർവാതകവും, പൊലീസ് സ്റ്റേഷൻ അടിച്ചു തകർത്തു; നിരവധി പേർക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കസ്റ്റഡിയിൽ എടുത്ത അഞ്ച് പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞത്ത് സമരസമിതി നടത്തിയ പൊലീസ് സ്റ്റേഷൻ ഉപരോധം വൻ അക്രമത്തിൽ കലാശിച്ചു. സമരക്കാരും പൊലീസും ഏറ്റുമുട്ടി. സമർക്കാർ പൊലീസ് സ്റ്റേഷൻ അടിച്ചു തകർത്തു. അതിനിടെ പൊലീസുമായി ചർച്ച നടത്താൻ സഭാ പ്രതിനിധികൾ സ്ഥലത്തെത്തിയിട്ടുണ്ട്. ജില്ലാ കലക്ടറും സ്ഥലത്തുണ്ട്. 

പൊലീസിന് നേരെ സമരക്കാർ കല്ലെറിഞ്ഞതോടെയാണ് സംഘർഷം അക്രമത്തിലേക്ക് നീങ്ങിയത്. പിന്നാലെ പൊലീസ് ലാത്തി വീശി. കണ്ണീർവാതകവും പ്രയോ​ഗിച്ചു. പ്രതിഷേധക്കാർക്ക് നേരെ രണ്ട് തവണ ​ഗ്രനേഡും പ്രയോ​ഗിച്ചു. 

സമരക്കാർ നിരവധി വാഹനങ്ങൾ തകർത്തു. പൊലീസിന്റെ നാല് ജീപ്പ്, രണ്ട് വാൻ, 20 ബൈക്കുകൾ, സ്റ്റേഷനിലെ ഓഫീസ് മുറികളിലെ ഫർണിച്ചറുകൾ തുടങ്ങിയവ നശിപ്പിച്ചു. രണ്ട് പൊലീസ് ജീപ്പുകൾ മറിച്ചിട്ടു. വിഴിഞ്ഞം ഇൻസ്പെക്ടർ, അസി. കമ്മീഷണർ ഉൾപ്പെടെ നിരവധി പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്.

കസ്റ്റഡിയിൽ എടുത്തവർ നിരപരാധികളാണെന്നും അവരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടാണ് സമരക്കാർ പൊലീസ് സ്റ്റേഷനിൽ‌ തടിച്ചുകൂടിയത്. സമര‍ത്തെ അനുകൂലിക്കുന്ന നിരവധി പേർ സ്ഥലത്തേക്ക് ഇപ്പോഴും എത്തുന്നുണ്ട്. ഇവരെ വിട്ടയക്കാതെ ഉപരോധത്തിൽ നിന്ന് പിൻമാറില്ലെന്ന് സമർക്കാർ വ്യക്തമാക്കി. 

തിരുവനന്തപുരം ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. സ്റ്റേഷൻ പരിസരത്ത് 200 പൊലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി