കേരളം

മോഷണത്തിനിടെ വീട്ടുകാരെത്തി; രക്ഷപ്പെടുന്നതിനിടെ ഫോണ്‍ പോയി; കോഴിക്കച്ചവടക്കാരനെക്കൊണ്ട് കെണിയൊരുക്കി പൊലീസ്; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ആളില്ലാത്ത വീടിന്റെ വാതില്‍ പൊളിച്ച് മോഷണം നടത്തി വന്ന രണ്ട് പേര്‍ പിടിയില്‍. തിരുവനന്തപുരം വെടിവെച്ചാംകോവില്‍ അറപ്പുരവീട്ടില്‍ രാജേഷ്, രാജേഷിന്റെ സഹായി വെള്ളായണി സ്വദേശി സുഭാഷ് എന്നിവരാണ് പിടിയിലായത്. വീട്ടുകാരെ കണ്ട് രക്ഷപ്പെടുന്നതിനിടെ, ഫോണ്‍ നഷ്ടപ്പെട്ടതാണ് പ്രതികളെ കുടുക്കാന്‍ പൊലീസിന് സഹായമായത്. 

കൊല്ലം നിലമേല്‍ കണ്ണംകോടുളള ആളില്ലാത്ത വീട്ടിലായിരുന്നു പ്രതികള്‍ മോഷണത്തിന് കയറിയത്. പക്ഷേ, സ്വര്‍ണാഭരണങ്ങള്‍ എടുക്കുന്നതിനിടെ വീട്ടുകാര്‍ കയറിവന്നു. സ്വര്‍ണവുമായി വീട്ടില്‍ നിന്നിറങ്ങി ഓടിയപ്പോള്‍ രാജേഷിന്റെ ഫോണ്‍ താഴെ വീണു. ഫോണ്‍ ലഭിച്ച പൊലീസ് തന്ത്രപരമായി കെണിയൊരുക്കി. 

ഫോണ്‍ കളഞ്ഞുകിട്ടിയെന്ന് പറഞ്ഞ് കോഴിക്കച്ചവടക്കാരനായ ബംഗാള്‍ സ്വദേശിയെ കൊണ്ട് രാജേഷിനെ വിളിപ്പിച്ചു. ഫോണ്‍ വാങ്ങാന്‍ രാജേഷിനെ കോഴിക്കടയിലേക്ക് വിളിച്ചുവരുത്തി. കോഴിക്കടയില്‍ കച്ചവടക്കാരായി കാത്തുനിന്നത് പൊലീസ് ആയിരുന്നു. പ്രതികളെ പിടികൂടി നടത്തിയ ചോദ്യം ചെയ്യലില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ നൂറിലധികം മോഷണക്കേസുകളാണ് തെളിഞ്ഞത്. 

പത്തുവര്‍ഷത്തിലേറെയായി ഇരുവരും മോഷണം നടത്തിയിട്ടും ആദ്യമായാണ് പൊലീസ് പിടികൂടുന്നത്. ആശാരി പണിക്കാരനായിരുന്നു രാജേഷ്. മോഷണ മുതലുകള്‍ വില്‍ക്കുന്നയാളായിരുന്നു സുഭാഷ്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ അടക്കം  വിറ്റുകിട്ടുന്ന പണം ആര്‍ഭാട ജീവിതത്തിനാണ് പ്രതികള്‍ ചെലവഴിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മേയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു