കേരളം

കാട്ടാനക്കൂട്ടം പാഞ്ഞടുത്തു; കര്‍ഷകന്‍ പ്രാണനും കൊണ്ട് ഓടി മരത്തിന് മുകളില്‍; താഴെയിറങ്ങാനായത് ഒന്നര മണിക്കുറിന് ശേഷം

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കര്‍ഷകന്‍ മരത്തിന് മുകളില്‍ കയറി ഇരുന്നത് ഒന്നരമണിക്കൂര്‍. ചിന്നക്കനാലിലാണ് സംഭവം. ഇന്നലെ രാവിലെ സിങ്കുകണ്ടം സ്വദേശി സജിയാണ് കൃഷിയിടത്തില്‍ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പ്പെട്ടത്.

കൊമ്പന്‍ പാഞ്ഞടുത്തതോടെ സജി സമീപത്തെ യൂക്കാലി മരത്തിലേക്ക് കയറി. ഒരു കൊമ്പനും പിടിയാനയും രണ്ടു കുട്ടിയാനകളുമായിരുന്നു കൂട്ടത്തിലുണ്ടായിരുന്നത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വഴി കാണാതെ വന്നതോടെയാണ് മരത്തില്‍ കയറിയത്.

മരത്തില്‍ കയറിയ സജിക്ക് ആനക്കൂട്ടം മടങ്ങാതെ ഇറങ്ങാന്‍ കഴിയുമായിരുന്നില്ല.  ഒടുവില്‍ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പടക്കം പൊട്ടിച്ചും ബഹളം വച്ചും ഏറെ പണിപ്പെട്ടാണ് കാട്ടാനകളെ  തുരത്തിയത്. അതോടെയാണ് സജിക്ക് നിലത്തിറങ്ങാനായത്. പ്രദേശത്ത് കഴിഞ്ഞ കുറച്ച് നാളുകളായി കാട്ടാന ശല്യം രൂക്ഷമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി