തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ കേരളത്തിലെ ആദ്യയാത്രയ്ക്ക് മികച്ച പ്രതികരണം. ആദ്യയാത്രയിൽ 20 ലക്ഷത്തോളം രൂപയാണ് വന്ദേഭാരതിന് വരുമാനമായി ലഭിച്ചത്. 26 നു കാസർകോടു നിന്ന് തിരുവനന്തപുരത്ത് എത്തിയ ആദ്യ സർവീസിൽ 19.50 ലക്ഷം രൂപ റിസർവേഷൻ ടിക്കറ്റ് വരുമാനം ലഭിച്ചതായാണ് പ്രാഥമിക കണക്ക്.
കൃത്യമായ കണക്കു ലഭ്യമായിട്ടില്ലെന്ന് റെയിൽവേ അധികൃതർ സൂചിപ്പിച്ചു. വന്ദേഭാരതിന്റെ പൂർണ തോതിലുള്ള സർവീസ് ഇന്നു മുതൽ തുടങ്ങും. രാവിലെ 5.20 ന് തിരുവനന്തപുരത്തു നിന്നും ഉച്ചയ്ക്ക് 2.30 ന് തിരിച്ച് കാസർകോടു നിന്നും തിരുവനന്തപുരത്തേക്കുമാണ് സർവീസ്.
ആദ്യദിനം കാസർകോടു നിന്നു പുറപ്പെട്ട വന്ദേഭാരത് ട്രെയിൻ ഏകദേശം 8 മിനിറ്റ് വൈകിയാണു തിരുവനന്തപുരത്തെത്തിയത്. ആദ്യത്തെ രണ്ടാഴ്ചത്തേക്ക് ഭൂരിഭാഗം സർവീസുകളിലും ടിക്കറ്റ് വെയ്റ്റ് ലിസ്റ്റിലാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
മിഷന് അരിക്കൊമ്പന് തുടക്കം; ആന ട്രാക്കിങ് ടീമിന്റെ നിരീക്ഷണത്തില്‍; ദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ