കേരളം

മരിച്ച കുഞ്ഞിനെ പുഴയോരത്ത് ഉപേക്ഷിച്ചതെന്ന് സംശയം; അഞ്ചുദിവസത്തെ പഴക്കം, കൈകാലുകള്‍ നായ കടിച്ചെടുത്തു, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: തിരുവല്ലയില്‍ പുഴയോരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ ആറുമാസം പ്രായമായ കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ട്. കൊലപാതകത്തിനുള്ള തെളിവുകള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ ലഭ്യമായില്ല എന്നാണ് സൂചന. കുട്ടിയുടെ കൈകാലുകള്‍ നഷ്ടപ്പെട്ടത് നായയുടെ കടിയേറ്റാണന്നും പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. കോട്ടയം മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. 

ദുരൂഹത നീക്കാനായി ആന്തരിക അവയവങ്ങളുടെ പരിശോധന നടത്തും. മരിച്ച ശേഷം പെണ്‍കുഞ്ഞിനെ പുഴയോരത്തെ ചതുപ്പ് നിലത്തില്‍ ഉപേക്ഷിച്ചതാകാം എന്നാണ് നിഗമനം. ഇന്നലെയാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം പുഴയോരത്ത് കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ടു; നാല് ഐഎസ് ഭീകരര്‍ പിടിയില്‍

''പുല്‍മൈതാനത്തെ കടുംപച്ചയും ഇളം പച്ചയുമെന്നു വേര്‍തിരിച്ചിടുന്നു; ഗോരംഗോരോയില്‍ ചുറ്റിത്തിരിയുന്ന മേഘങ്ങളുടെ നിഴലുകള്‍''

മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോടാണ്, സഹിക്കാനാവുന്നില്ലെങ്കില്‍ വൈദ്യ സഹായം തേടണമെന്ന് നടി റോഷ്ന

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: ആരോഗ്യമന്ത്രി

കുറഞ്ഞ പലിശയ്ക്ക് വിദ്യാഭ്യാസ വായ്പ വേണോ?, ഇതാ നിരക്ക്