കേരളം

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചു: അച്ഛനും അമ്മയ്ക്കുമൊപ്പം സ്കൂട്ടറിൽപോയ ഏഴ് വയസ്സുകാരൻ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ‌ ഏഴു വയസ്സുകാരൻ മരിച്ചു. വെണ്ണിയൂർ നെല്ലിവിള മുള്ളുകാട് കാവിൻപുറം ബഥേൽ ഭവനിൽ സിബിൻ – ദീപ ദമ്പതികളുടെ മൂത്ത മകൻ ആരോൺ(7) ആണ് മരിച്ചത്. മാതാപിതാക്കൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. കൈക്കുഞ്ഞുൾപ്പെടെ മാതാപിതാക്കൾ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. 

വിഴിഞ്ഞം കല്ലുവെട്ടാൻകുഴി മുക്കോല സർവീസ് റോഡിൽ വ്യാഴാഴ്ച രാവിലെ 7നാണ് അപകടമുണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം സർവീസ് റോഡിൽ നിർത്തിയിട്ടിരുന്ന ട്രെയിലറിനു പിന്നിൽ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിന് മുൻവശത്തുനിന്നു യാത്ര ചെയ്ത ആരോണിന് ഗുരുതര പരുക്കേറ്റു. ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

4 മാസം പ്രായമുള്ള ഇവരുടെ ഇളയ കുഞ്ഞ് അലോഷ്യസും ഒപ്പമുണ്ടായിരുന്നു. നിസ്സാര പരുക്കുകളോടെ കുഞ്ഞ് രക്ഷപ്പെട്ടു. ആരോൺ വിഴിഞ്ഞം എസ്എഫ്എസ് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. സംസ്കാരം നടത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോര്‍ട്ട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ നാളെ അറിയാം

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ

'ഉടന്‍ ജപ്തി'യുമായി സഹകരണ വകുപ്പ്; മൈലപ്ര ബാങ്ക് തട്ടിപ്പില്‍ മുന്‍ഭാരവാഹികളുടേയും ബന്ധുക്കളുടേയും സ്വത്ത് ജപ്തിചെയ്തു