കേരളം

കുഞ്ഞിന് മരുന്നു വാങ്ങാനെത്തിയ അച്ഛനെ തടഞ്ഞ സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു; റിപ്പോർട്ട് നൽകാൻ എസ്പിക്ക് നിർദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സുരക്ഷാ നിയന്ത്രണത്തിനിടെ കുട്ടിക്ക് മരുന്നു വാങ്ങാനെത്തിയ അച്ഛനെ പൊലീസ് തിരിച്ചയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. അന്വേഷണത്തിന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. 

ഞായറാഴ്ച വൈകിട്ടാണ് മരുന്നു വാങ്ങാനിറങ്ങിയ യുവാവിനെ പൊലീസ് തടഞ്ഞത്. മുഖ്യമന്ത്രി കടന്നുപോകുന്നതിനാല്‍ കാലടിയിലും മറ്റൂര്‍ ജംഗ്ഷനിലുമെല്ലാം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. വിദേശത്തേക്കു പോകുന്ന ഭാര്യയെ കൊച്ചി വിമാനത്താവളത്തില്‍ ആക്കിയശേഷം മടങ്ങുമ്പോഴാണ് കോട്ടയം സ്വദേശി ശരത് നാലു വയസ്സുള്ള കുട്ടിക്ക് പനിക്ക് മരുന്നു വാങ്ങാന്‍ വാഹനം നിര്‍ത്തിയത്. 

എന്നാല്‍ ഇതു തടഞ്ഞ പൊലീസ്, മരുന്നു വാങ്ങാന്‍ കാര്‍ നിര്‍ത്താന്‍ അനുവദിച്ചില്ല. ഒരു കിലോമീറ്ററോളം മുന്നോട്ടുപോയെങ്കിലും വേറെ മരുന്നുകട കാണാതെ ശരത് തിരികെ വന്ന് സമീപത്തെ ഒരു ഹോട്ടല്‍ വളപ്പില്‍ കാര്‍ പാര്‍ക്ക് ചെയ്താണ് മരുന്നു വാങ്ങിയത്. പൊലീസിന്റെ നടപടി ചോദ്യം ചെയ്ത മരുന്നുഷോപ്പ് ഉടമയോടും പൊലീസ് ഉദ്യോഗസ്ഥന്‍ തട്ടിക്കയറിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി