കേരളം

വീട്ടിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചു, പിന്നാലെ ​ഗ്യാസ് സിലിണ്ടറും; ഉ​ഗ്രസ്ഫോടനം, ആറു പേർക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്; വീട്ടിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. ഗൃഹനാഥൻ മലമൽക്കാവ് കുന്നുമ്മൽ പ്രഭാകരൻ (55), ഭാര്യ ശോഭ (45), മകന്റെ ഭാര്യ വിജിത (22), വിജിതയുടെ മക്കളായ നിവേദ് കൃഷ്ണ, അശ്വന്ദ് എന്നിവർക്കാണ് പരിക്കേറ്റത്.  പാലക്കാട് ആനക്കര മലമൽക്കാവിൽ അരീക്കാട് റോഡിനുസമീപമാണ് അപകടമുണ്ടായത്. 

പ്രഭാകരൻ‌ സമീപത്തെ ക്ഷേത്രത്തിലെ വെടിമരുന്ന് തൊഴിലാളിയാണ്. ഞായറാഴ്‌ച രാത്രി ഒമ്പതുമണിയോടെവെടിമരുന്ന് പൊട്ടിത്തെറിക്കുന്നത്. ഇതോടൊപ്പം വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിൻഡർകൂടി പൊട്ടിത്തെറിച്ചത് അപകടതീവ്രത വർധിപ്പിച്ചു. പ്രഭാകരന്റെ വീട് പൂർണമായി തകർന്നു. സമീപത്തെ മൂന്ന് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്.

സമീപത്തെ റോഡിലെ വൈദ്യുതലൈനുകൾ സ്ഫോടനത്തിൽ പൊട്ടിവീണു. ഇതേത്തുടർന്ന് മേഖലയിൽ വൈദ്യുതിവിതരണം തടസ്സപ്പെട്ടു. പട്ടാമ്പിയിൽനിന്ന് അഗ്നിരക്ഷാസേനയും തൃത്താല പോലീസുമെത്തി തീയണച്ചു. പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. സ്ഫോടനത്തിന്റെ പ്രകമ്പനം 10 കിലോമീറ്റർ ചുറ്റളവിൽ അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.


ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍