കേരളം

അട്ടപ്പാടിയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി; വൻ കൃഷിനാശം, തുരത്താൻ ശ്രമം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അട്ടപ്പാടി നരസിമുക്കിൽ കാട്ടാനക്കൂട്ടം ഇറങ്ങി. കുട്ടികൾ ഉൾപ്പെടെ ആറ് ആനകളാണ് രാവിലെ ജനവാസ മേഖലയിൽ ഇറങ്ങിയത്.  വനപാല സംഘം സ്ഥലത്തെത്തി ആനകളെ തുരത്താനുള്ള ശ്രമം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് മാങ്ങ കൊമ്പന്റെ സാന്നിദ്ധമുണ്ടായിരുന്നു. മാങ്ങ കൊമ്പൻ കാട്ടിലേക്ക് പിൻവാങ്ങിയതിന് പിന്നാലെയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങിയത്. 

പ്രദേശത്ത് കാട്ടാന ശല്യം ഇപ്പോൾ പതിവായിരിക്കുകയാണ്. പടക്കം പൊട്ടിച്ചാലും ബഹളം വെച്ചാലും ആനകൾ കാടുകയറാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം അട്ടപ്പാടിയിലെ ​ഗൂളിക്കടവിൽ ഇറങ്ങിയ കാട്ടാനകൾ വൻ കൃഷി നാശം ഉണ്ടാക്കിയിരുന്നു. ഏകദേശം നാല് ലക്ഷം രൂപയുടെ കൃഷിനാശമാണ് ആനകൾ ഉണ്ടാക്കിയതെന്ന് ഉടമകൾ പറയുന്നു. സമീപത്തെ ചെറുവനങ്ങളിലാണ് കാട്ടാനകൾ തമ്പടിച്ചിട്ടുള്ളത്. ഇവയെ കുങ്കിയാനകളെ ഉപയോഗിച്ച് ഉൾവനത്തിലേക്കു തുരത്തണമെന്നാണ് കർഷകരുടെ ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആര് പറഞ്ഞാലും അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല, ഹരിഹരനെ തള്ളി; വിവാദമാക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെ: രമ

പഞ്ചസാരയോട് 'നോ' പറയാന്‍ സമയമായി; ആരംഭിക്കാം 'ഷു​ഗർ കട്ട്' ഡയറ്റ്

മൂന്നിലേക്ക് കയറി വരുണ്‍ ചക്രവര്‍ത്തി

'ക്ലൈമാക്സിൽ ശ്രീനാഥ് ഭാസിയുടെ ദേഹത്തു തേച്ചത് ഓറിയോ ബിസ്കറ്റ്': രഹസ്യം വെളിപ്പെടുത്തി സംവിധായകൻ

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം വേണം; ചര്‍ച്ച ശക്തമാകുന്നു, റിപ്പോര്‍ട്ട്