കേരളം

രാത്രികാലങ്ങളിൽ ബൈക്കിൽ എത്തി മോഷണം, ജോലികഴിഞ്ഞ് വരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ ഇരകൾ, അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: രാത്രിയിൽ ബൈക്കിൽ  കറങ്ങി നടന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും മോഷ്ടിക്കുന്ന സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ സക്കീന വഹാർ (19), പ്രായപൂർത്തിയാവാത്ത മറ്റൊരാളെയുമാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്‌തത്. രാത്രിയിൽ ഹോട്ടലുകളിലും മറ്റും പണി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ഒറ്റക്ക് നടക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവരുടെ ഇരകൾ. ഇവർ കവർച്ച നടത്താൻ ഉപയോഗിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 


രാത്രി മാവൂർ റോഡിന് സമീപം വെച്ച് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ പശ്ചിമ ബംഗാൾ സ്വദേശി സെയ്ഫ് റാഫുൽ എന്ന യുവാവിന്റെ പണവും ഫോണുമാണ് ഇവർ തട്ടിയെടുത്തത്. അർദ്ധരാത്രി സമയങ്ങളിൽ  ഇരുചക്രവാഹനങ്ങളിൽ കറങ്ങിയാണ് കവർച്ച ചെയ്യാൻ സാധിക്കുന്നവരെ കണ്ടെത്തുന്നത്. അതിഥി തൊഴിലാളികളാകുമ്പോൾ പരാതി നൽകാനുള്ള സാധ്യത കുറവാണെന്ന് മനസിലാക്കിയാണ് കവർച്ച നടത്താൻ ഇവരെ തെരഞ്ഞെടുക്കുന്നത്. മയക്കുമരുന്ന് ഉപയോഗത്തിനും ആർഭാടമായി ജീവിതം നയിക്കുന്നതിനുമാണ് കവർച്ച ചെയ്യുന്ന പണം ഇവർ ഉപയോ​ഗിക്കുന്നത്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും സൈബർ സെല്ലിൻ്റെ സഹായത്തോടെയുമാണ് നടക്കാവ് പൊലീസ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് ജെഎഫ്‌സിഎം കോടതിയിൽ ഹാജരാക്കിയ ഒരു പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയത് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈൽ കോടതി മുമ്പാകെ ഹാജരാക്കി റിപ്പോർട്ട് സമർപ്പിച്ചു. ഒരു പ്രതിയെ ഇനിയും പിടികൂടാനുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക