കേരളം

'കണ്ടല ബാങ്ക് തട്ടിപ്പ് ഊതി വീർപ്പിച്ചത് എൽഡിഎഫിലെ ഉന്നത നേതാവ്'- ആരോപണവുമായി ഭാസുരാം​ഗൻ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് വഷളാക്കിയത് എൽഡിഎഫിലെ ഒരു ഉന്നത നേതാവു തന്നെയെന്നു ആരോപിച്ച് എൻ ഭാസുരാം​ഗൻ. 101 കോടിയുടെ മൂല്യ ശോഷണമുണ്ടെന്ന റിപ്പോർട്ടിനു പിന്നിൽ ഈ എൽഡിഎഫ് നേതാവാണെന്നും ഭാസുരാം​ഗൻ ആരോപിച്ചു. നേതാവിന്റെ പേര് സഹിതം പാർട്ടിയിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോടു പ്രതികരിക്കവെയാണ് ഭാസുരാം​ഗന്റെ ​ഗുരുതര ആരോപണം.

ആദ്യം 48 കോടിയുടെ തട്ടിപ്പെന്നാണ് പറഞ്ഞത്. എന്നാൽ എൽഎഡിഎഫിലെ ഒരു ഉന്നത നേതാവാണ് അതു പോരെന്നു പറഞ്ഞു ഉയർത്തി ഉയർത്തി തുക 101 കോടിയിൽ എത്തിച്ചത്. എൽഡിഎഫിലെ ആ നേതാവാണ് കുഴപ്പങ്ങൾ ഒക്കെ ഈ നിലയിൽ എത്തിച്ചത്. താൻ എൽഡിഎഫിനൊപ്പം നിൽക്കുന്നതിനാൽ കൂടുതൽ പറയാൻ പരിമിതിയുണ്ടെന്നും ഭാസുരാം​ഗൻ ആരോപിച്ചു. 

സഹകരണ മേഖലയിൽ നിലവിൽ വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയാണ്. ജനങ്ങൾ കൂട്ടത്തോടെ പണം പിൻവലിക്കാൻ വരുന്നു. അങ്ങനെ വരുമ്പോൾ കൊടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

തനിക്കെതിരെ പാർട്ടി എടുത്ത നടപടി നൂറു ശതമനാവും അം​ഗീകരിക്കുന്നു. താൻ സിപിഐക്കാരനായി തന്നെ തുടരും. താൻ ഇന്നലെ എങ്ങനെയായിരുന്നോ അതുപോലെ തന്നെ പ്രവർത്തിച്ചു മുന്നോട്ടു പോകും. 

വിഷയത്തിൽ ഇഡി അന്വേഷണം നടക്കുകയാണെന്നും അതു നടക്കട്ടേയെന്നും അദ്ദേഹം പ്രതികരിച്ചു. അന്വേഷണത്തോടു സഹകരിക്കും. തനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ വന്നപ്പോൾ ഇഡി ഉദ്യോ​ഗസ്ഥരാണ് സഹായിച്ചതെന്നും അവരാണ് ആശുപത്രിയിൽ എത്തിച്ചതെന്നും ഭാസുരാം​ഗൻ പ്രതികരിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

രണ്ട് ദിവസം കൂടി കാത്തിരിക്കൂ! ചന്ദ്രകാന്ത് അവസാനം പങ്കുവച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ചർച്ചയാക്കി ആരാധകർ

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി