കേരളം

വിവാഹം നടത്തി തരാം, യുവതിയുടെ ഫോട്ടോ അയച്ചു കൊടുത്തു; ഫോണില്‍ ആള്‍മാറാട്ടം, യുവാക്കളില്‍ നിന്ന് 25 ലക്ഷം തട്ടിയ ലോട്ടറി വില്‍പ്പനക്കാരി പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിവാഹം നടത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാക്കളില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ ലോട്ടറി വില്‍പ്പനക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാറാടി പള്ളിക്കാവ് പടിഞ്ഞാറയില്‍ ഷൈലയാണ് (57) പിടിയിലായത്. ആള്‍മാറാട്ടം നടത്തി യുവാക്കളില്‍ നിന്ന് 25,28,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. ചോരക്കുഴി, മോനിപ്പള്ളി സ്വദേശികളായ യുവാക്കളാണ് തട്ടിപ്പിന് ഇരയായത്.

ചോരക്കുഴി സ്വദേശിയായ യുവാവിനു യുവതിയുടെ ഫോട്ടോ അയച്ചു കൊടുത്തു സോന എന്നാണു പേരെന്നും ഇന്‍ഫോപാര്‍ക്കിലാണു ജോലിയെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. പിന്നീട് ഈ യുവതിയാണെന്ന വ്യാജേന ഷൈല തന്നെ യുവാവുമായി ഫോണില്‍ വിളിച്ച് അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് അസുഖമാണെന്നു പറഞ്ഞ് 6 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

മോനിപ്പിള്ളി സ്വദേശിയായ യുവാവിനെ സന്ധ്യ, പാര്‍വതി എന്നീ പേരുകളിലുള്ള യുവതികളുടെ ചിത്രം കാണിച്ചായിരുന്നു തട്ടിപ്പു നടത്തിയത്. യുവതികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിയാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു പല തവണകളായി 19,28,000 രൂപ തട്ടിയെടുത്തതായും പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു