കേരളം

കോഴിക്കോട് രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍; ജീപ്പിന് നേര്‍ക്ക് പെട്രോള്‍ ബോംബേറ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപം നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് നേര്‍ക്ക് ബോംബേറ്. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് പെട്രോള്‍ ബോംബേറുണ്ടായത്. ബോംബേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 

പുലര്‍ച്ചെ രണ്ടുമണിയോടെ  മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിക്ക് മുമ്പിലാണ് സംഭവം. പെട്രോള്‍ ബോംബ് എറിഞ്ഞതിനെത്തുടര്‍ന്ന് ജീപ്പിന് തീ പിടിച്ചെങ്കിലും നാട്ടുകാര്‍ ഇടപെട്ട് തീ പെട്ടെന്ന് അണയ്ക്കുകയായിരുന്നു. 

കുറ്റിക്കാട്ടൂരില്‍ ഇന്നലെ രാത്രി രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പൊലീസ് എത്തിയപ്പോള്‍ പ്രതികളെ ചൂണ്ടിക്കാണിച്ചതിനെച്ചൊല്ലിയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരം

ഏഷ്യൻ റിലേ; മിക്സഡ് വിഭാ​ഗത്തിൽ ഇന്ത്യക്ക് ദേശീയ റെക്കോർഡോടെ സ്വർണം (വീഡിയോ)

കുതിരാനില്‍ ആവശ്യത്തിനു ശുദ്ധവായുവും വെളിച്ചവും ഇല്ലെന്ന് പരാതി

കെ സുധാകരന് നിർണായകം; ഇപി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസ്; ഹർജിയിൽ ഇന്ന് വിധി