ഹൈക്കോടതി
ഹൈക്കോടതി ഫയല്‍
കേരളം

ചാലക്കുടിയിലെ ബെവ്‌കോ മദ്യവില്‍പ്പന ശാല മാറ്റി സ്ഥാപിക്കാന്‍ ഒരു മാസം കൂടി, ഇനി സമയം നീട്ടില്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചാലക്കുടി നഗരത്തിലെ ചില്ലറ മദ്യവില്‍പനശാല മാറ്റി സ്ഥാപിക്കാന്‍ ഒരു മാസം കൂടി അനുവദിച്ച് ഹൈക്കോടതി. ബെവ്‌കോയുടെ മദ്യവില്‍പനശാല മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായാണ് മനസിലാക്കിയിരിക്കുന്നത്. ഇനിയും സമയം നീട്ടി നല്‍കില്ലെന്നുമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. ഫെബ്രുവരി 29ന് ആണ് ബെവ്‌കോ മാറ്റി സ്ഥാപിക്കാന്‍ നല്‍കിയിരിക്കുന്ന അന്തിമ തീയതി.

കേസ് പരിഗണിച്ചപ്പോള്‍ ബെവ്‌കോ അഭിഭാഷകന്‍ ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കാന്‍ രണ്ടു മാസത്തെ സമയം കൂടി ആവശ്യപ്പെട്ടു. എന്നാല്‍ ഹര്‍ജിക്കാര്‍ എതിര്‍ത്തു. ജനുവരി 31ന് മുന്‍പ് ഔട്ട്‌ലെറ്റ് മാറ്റുെമന്നായിരുന്നു കേസ് പരിഗണിച്ചപ്പോള്‍ ബെവ്‌കോ വ്യക്തമാക്കിയത് എന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. ഇനിയും സമയം ആവശ്യപ്പെടുന്നത് സ്ഥാപനം മാറ്റാതിരിക്കാനുള്ള തന്ത്രമാണെന്നും അനുവദിക്കരുതെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം

ബെവ്‌കോയുടെ മദ്യവില്‍പനശാലയ്‌ക്കെതിരെ നാട്ടുകാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ജനസാന്ദ്രതയേറിയ പ്രദേശത്ത് മദ്യവില്‍പ്പനശാല നിലനിര്‍ത്തുന്നതിലെ പ്രശ്‌നവും ഗതാഗതക്കുരുക്കുമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. നേരത്തേ നഗരസഭാ ജനപ്രതിനിധികളും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി